ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. നാല് ലക്ഷത്തിലധികം ആളുകൾക്ക് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.12 കോടി പിന്നിട്ടു. ഇതുവരെ 26.81 ലക്ഷത്തോളം പേർക്കാണ് ലോകത്താകമാനം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. ഇതുവരെ മൂന്നുകോടി ആളുകൾക്ക് കോവിഡ് റിപ്പോർട് ചെയ്‌ത യുഎസിൽ നിലവിൽ 70 ലക്ഷത്തിലധികം പേരാണ് ചികിൽസയിലുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് അരലക്ഷത്തിലധികം പേര്‍ക്കാണ്. 5.49 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
അതേസമയം രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ബ്രസീല്‍ രണ്ടാം സ്‌ഥാനത്തെത്തി. 1.16 കോടി ആളുകൾക്കാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 80,000ത്തിൽ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത ഇവിടെ 2.82 ലക്ഷം ആളുകൾക്കാണ് ജീവൻ നഷ്‌ടമായത്.
ഇന്ത്യയിലാകട്ടെ നിലവില്‍ 2.31 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. 1.14 കോടി ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട് ചെയ്‌തത്. 1.59 ലക്ഷം പേര്‍ മരണപ്പെട്ടു. അതേസമയം മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാരും ആരോഗ്യ വകുപ്പും.
Read Also: പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും