ന്യൂയോര്‍ക്ക്: ലോകത്ത് 15.41 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ലോകത്ത് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 10,000ത്തിൽ അധികം മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. അതേസമയം 13 കോടിയിലധികം പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.
അമേരിക്കയില്‍ 3.32 കോടി രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിൽ അധികം പേര്‍ക്കാണ് യുഎസിൽ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 5.91 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തു.
മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ രോഗം സ്‌ഥിരീകരിച്ചത്. 3417 മരണങ്ങളും റിപ്പോര്‍ട് ചെയ്യപ്പെട്ടു. നിലവില്‍ 35 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. പുതിയ രോഗബാധിതരുടെ 73.78 ശതമാനവും മഹാരാഷ്‍ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, രാജസ്‌ഥാന്‍, ബിഹാര്‍ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുമാണ്.
ബ്രസീലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. 1.47 കോടി പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട് ചെയ്‌തത്. 24 മണിക്കൂറിനിടയില്‍ 30,000ത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ ഒരു ലക്ഷത്തോളം പേര്‍ ചികിൽസയിലുള്ള രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത് നാല് ലക്ഷത്തോളം ആളുകളാണ്.
Read Also: ഇരട്ട സുരക്ഷ; സർജിക്കൽ മാസ്‌കിന് ആവശ്യക്കാരേറുന്നു