ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.14 കോടി പിന്നിട്ടു. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം 15.37 കോടി കടന്നപ്പോൾ ലോകത്തെ കോവിഡ് മരണസംഖ്യ 35.64 ലക്ഷമായി ഉയര്‍ന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.
യുഎസില്‍ 3.41 കോടി പേർക്കാണ് ഇതുവരെ കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ അയ്യായിരത്തോളം പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 115 മരണവും റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 60 ലക്ഷം കടന്നു.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോർട് ചെയ്‌തത്. ആകെ മരണം 3.31 ലക്ഷമായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ്.
ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇവിടെ 32,554 പേര്‍ക്കാണ് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. 874 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
Read Also: പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി