തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ മലങ്കര ഡാമിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മഴ ശക്‌തമായേക്കുമെന്നും, ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.
അടുത്ത ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുമെന്നാണ് സൂചന. എന്നാൽ അസാനി ചുഴലിക്കാറ്റ് ശക്‌തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ഇതോടെ ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്‌തമായ മഴ തുടരുകയാണ്.
ശക്‌തമായ മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിച്ചു. കൂടാതെ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലുള്ള ചില ട്രെയിനുകള്‍ വൈകിയോടുകയാണ്. ആന്ധ്രയിൽ കനത്ത നാശനഷ്‌ടമാണ് ഇപ്പോൾ മഴയെ തുടർന്ന് ഉണ്ടാകുന്നത്. ഏഴ് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിൽ തുടരുകയാണ്.
Read also: ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ