പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. കൊല്ലപ്പെട്ട സജീര്‍ എന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. വിഷം അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തിയ ഇയാളെ പോലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അമ്പലപ്പാറ ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫക്രുദ്ദീനെയാണ് സുഹൃത്ത് മഹേഷ് വെടി വെച്ച് കൊന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സജീറിനെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപമുള്ള വാഴത്തോട്ടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനാണ് സജീറിനെ കൊലപ്പെടുത്തിയത് എന്നും താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി ഇവരുടെ സുഹൃത്ത് സാദ്ദിഖ് പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്.
Read also: ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും