പാലക്കാട്: മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിച്ച് രക്ഷാസൈന്യം പ്രഥമ ചികിൽസ നൽകി. മകനെ കാണാൻ ഇപ്പോഴും ആശങ്കയോടെ കാത്തിരിക്കുകയാണ് ബാബുവിന്റെ അമ്മ. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ബാബുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
എത്രയും പെട്ടെന്ന് തന്നെ ബാബുവിനെ താഴെയെത്തിച്ച് അമ്മയെ കാണിക്കും. ഇതിന് ശേഷം മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഹെലികോപ്‌ടർ വഴി കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ ബാബുവിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും കാലിൽ ചെറിയ മുറിവ് മാത്രമാണുള്ളതെന്നും ദൗത്യ സേനാംഗം അറിയിച്ചു. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിന്റെ ക്ഷീണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒൻപതരയോടെ സമീപമെത്തി ധൈര്യം പകർന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാൻ തുടങ്ങിയത്. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു.
Also Read: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്