സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

By Trainee Reporter, Malabar News
Subair murder case
Ajwa Travels

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്‌. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ ഉറ്റസുഹൃത്താണ്.

സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതകം ശ്രമം നടത്തിയിരുന്നു. എന്നാൽ, പോലീസ് പട്രോളിങ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതികൾ മൊഴി നൽകി. സഞ്‌ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്‌തത്‌ സഞ്‌ജിത്തിന്റെ സുഹൃത്തായ രമേശാണ്.

കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിറകിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്‌ജിത്ത് നേരത്തെ പറഞ്ഞിരുന്നതായും രമേശ് പോലീസിൽ മൊഴി നൽകി. അതേസമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്‌റ്റഡിയിലെടുക്കും എന്നും പോലീസ് വ്യക്‌തമാക്കുന്നു.

Most Read: പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE