ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉൽസവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈൻ കമ്പിയിൽ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. 10 പേർ സംഭവസ്‌ഥലത്ത് വച്ചുതന്നെ മരിച്ചു. രഥം വലിച്ചിരുന്നവരാണ് ഇവർ.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
94ആം അപ്പാർ ഗുരുപൂജക്കായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. രഥത്തിന് ചുറ്റും നിരവധി പേർ തടിച്ചുകൂടിയിരുന്നു. രഥത്തിൽ വൈദ്യുതാഘാതം ഏറ്റയുടൻ ചുറ്റമുണ്ടായിരുന്നവർ അകന്ന് മാറിയിരുന്നില്ലായെങ്കിൽ ഇതിലുമേറെ വലിയ ദുരന്തത്തിൽ കലാശിച്ചേനെ എന്നാണ് അധികൃതർ പറയുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മന്ദഗതിയിൽ