കണ്ണൂർ: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരമാണ് നടപടി. കുടിയാൻമല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 600,00 രൂപ പിഴയും വിധിച്ചത്.
തളിപ്പറമ്പിലെ പ്രത്യേക പോക്‌സോ കോടതി നിലവിൽ വന്ന ശേഷമുള്ള സുപ്രധാന വിധിയാണ് ഇന്ന് പുറപ്പെടുവിച്ചത്. 2015ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡനക്കുറ്റത്തിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ നഷ്‌ടപരിഹാരവും നൽകണം. നഷ്‌ടപരിഹാരം അടച്ചില്ലെങ്കിൽ ആറുമാസം തടവും അനുഭവിക്കണം.
ബീഡികൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10 വർഷം കഠിന തടവും പതിനായിരം രൂപ നഷ്‌ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്‌ടപരിഹാരം അടച്ചില്ലെങ്കിൽ മൂന്നുമാസം തടവും അനുഭവിക്കണം. തളിപ്പറമ്പ് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി മുജീബ് റഹ്‌മാനാണ് ശിക്ഷ വിധിച്ചത്.
Read Also: ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം