പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ജോലി എടുക്കുന്നത് 140 ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം ലഭിച്ചത്.
താൽക്കാലിക ജീവനക്കാരിൽ അധികവും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. നേരത്തെ ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണമാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. നാലു കൊല്ലം മുൻപ് 100 കിടക്കകൾ ആശുപത്രിയിൽ അധികമായി ലഭിച്ചതോടെ നിലവിൽ 170 കിടക്കകളുള്ള ആശുപത്രിയായി കോട്ടത്തറ മാറി. എന്നാൽ, 54 കിടക്കകൾക്ക് അനുസൃതമായ സ്‌റ്റാഫുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്.
സംസ്‌ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നത് ലക്ഷ്യമാക്കിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി തുടങ്ങിയത്. ആശുപത്രിയുടെ സാമ്പത്തിക പരാധീനതയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശമ്പളം നൽകാൻ പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് ആശുപത്രി സൂപ്രണ്ട് കത്ത് അയച്ചതായും അധികൃതർ പറഞ്ഞു.
Read Also: പ്രതിപക്ഷ ഐക്യത്തിൽ പാർട്ടി നിലപാട്; തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ട് പിബി