തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായി ജോലി നോക്കിയിരുന്ന ഇവർ കോവിഡ് കാലത്താണ് കുട്ടിക്ക് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. പതിനാറുകാരന്‍ സ്‌കൂളിൽ മാനസികമായ അസ്വസ്‌ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അധ്യാപകര്‍ എന്താണ് പ്രശ്‌നമെന്ന് തിരക്കിയിരുന്നു.
എന്നാൽ, പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗണ്‍സിലിങ്ങിന് വിധേയമാക്കിയ കുട്ടി കൗണ്‍സിലറുടെ അടുത്താണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചെന്നാണ് കുട്ടി പറഞ്ഞത്. ഈ വിവരം കൗണ്‍സിലര്‍ ഔദ്യോഗിമായി അധ്യാപകരെ അറിയിച്ചു.
സ്‌കൂൾ അധികൃതർ ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് രേഖാമൂലം വിശദമായി പരാതി നൽകുകയും തുടർന്ന് സമിതി പോലീസിനെ അറിയിക്കുകയും ട്യൂഷന്‍ ടീച്ചറെ കസ്‌റ്റഡിയിൽ എടുക്കുകയും ആയിരുന്നു. തൃശൂർ മണ്ണുത്തി പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്.
അധ്യാപിക കുറ്റം സമ്മതിച്ചെങ്കിലും പോക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് ചട്ടം. വിശേഷിച്ചും ഈ കേസിൽ പ്രസ്‌തുത ചട്ടം പാലിക്കാൻ മാദ്ധ്യമങ്ങൾ ഉൾപ്പടെ ബാധ്യസ്‌ഥരാണ്. കാരണം, ഈ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികളും അവരുടെ കുടുംബവും അനുഭവിക്കേണ്ട സാമൂഹിക അപമാനവും മാനസിക വിഷമവും സങ്കീർണമായതിനാൽ പ്രതിയുടെ പേരോ സ്‌ഥലമോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
17കാരനായ തന്റെ വിദ്യാര്‍ഥിയെ വിവാഹംചെയ്‌ത സംഭവത്തില്‍ 26 കാരിയായ അധ്യാപികയെ പോക്‌സോ നിയമപ്രകാരം കഴിഞ്ഞവർഷം ഡിസംബറിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ ക്ഷേത്രത്തിൽ വിവാഹതരായ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ ഇരുവരും ആത്‌മഹത്യക്ക് ശ്രമിക്കുകയും അത് പരാജയപ്പെട്ട ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
തുടർന്ന്, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് കണ്ടെത്തുകയും പോക്‌സോ ചുമത്തി അധ്യാപികയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോഴും ജയിലിലാണ്.
Most Read: പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കൽ; പുത്തന്‍പാലം സ്വദേശി വിഷ്‌ണു അറസ്‌റ്റിൽ