തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്‌ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്‌ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ തവണ സിപിഐക്ക് നാല് മന്ത്രിസ്‌ഥാനവും, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനങ്ങളുമാണ് ലഭിച്ചിരുന്നത്.
എന്നാൽ ഇക്കുറി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് കൂടി വന്നതോടെ ബാധ്യത കൂടി. എല്ലാ ഘടകകക്ഷികളെയും പരിഗണിച്ച് മുന്നോട്ട് പോവാൻ തന്നെയാണ് സിപിഎം തീരുമാനം. അതിനാൽ ഒറ്റസീറ്റുള്ള കക്ഷികൾക്ക് പോലും ഇക്കുറി സാധ്യതയുണ്ട്. 21 മന്ത്രിമാർ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം