ബെംഗളൂരു : ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 23 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്. രോഗബാധയെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഇതേ തുടർന്ന് മരിച്ച രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
സംഭവത്തെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തി. മൈസൂരിൽ നിന്നും ആശുപത്രിയിലേക്ക് ഓക്‌സിജൻ എത്തിയില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ആവശ്യകത കൂടിയതോടെ ഓക്‌സിജൻ അയച്ചിട്ടില്ലെന്നാണ് മൈസൂരിൽ നിന്നുള്ള വിവരം.
നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്യുന്ന സ്‌ഥലങ്ങളിൽ ഒന്നാണ് ബെംഗളൂരു. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനക്ക് ഒപ്പം തന്നെ ഓക്‌സിജൻ ക്ഷാമവും ഇവിടെ രൂക്ഷമാകുന്നതായാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്.
Read also : ജൂലായ് വരെ ഇന്ത്യയിൽ വാക്‌സിൻ ക്ഷാമം തുടരും; അദാർ പൂനവാല