കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗര്‍ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട് വനത്തിലേക്ക് പോയത്.
ആറളം ഫാമിലുള്ള ഒരാള്‍ കോവിഡ് ചികിൽസ കഴിഞ്ഞ് മേലെ പാല്‍ച്ചുരം കോളനിയിലേക്ക് എത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് കുടുംബങ്ങള്‍ ഒന്നടങ്കം വനത്തിലേക്ക് പോയതെന്ന് ഇവര്‍ തന്നെ പറയുന്നു. വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡണ്ടും വനംവകുപ്പുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ വയനാട് അതിര്‍ത്തിയായ ലങ്കയ്‌ക്ക് സമീപം കുടില്‍ കെട്ടി താമസിക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്‌ച ഉച്ചയോടെ ഇവരെ തിരിച്ചെത്തിച്ചു.
Read also: അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി