തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.
14 ജില്ലകളില്‍ നിലവിലുള്ള ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്‌റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്‌ക്ക് തസ്‌തികകള്‍ അനുവദിക്കും.
ജില്ലാ ജഡ്‌ജ്, സീനിയര്‍ ക്ളാര്‍ക്ക്, ബഞ്ച് ക്ളാര്‍ക്ക് എന്നിവരുടെ ഓരോ തസ്‌തികകലും സൃഷ്‌ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്/എല്‍ഡി ടൈപ്പിസ്‌റ്റ് എന്നിവരുടെ ഓരോ തസ്‌തികകളും ഓഫിസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്‌തികകളും കരാര്‍ അടിസ്‌ഥാനത്തിൽ സൃഷ്‌ടിക്കാനും യോഗത്തിൽ തീരുമാനമായി.
Most Read: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി