ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. അടുത്ത വർഷം കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ ഏതെല്ലാം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യേണ്ടത് എന്നതുൾപ്പെടയുള്ള നടപടികളിലേക്കാണ് കേന്ദ്ര സർക്കാർ കടന്നിരിക്കുന്നത്.
ആദ്യഘട്ടത്തിൽ നാല് വിഭാഗങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനം.
1) ഡോക്‌ടർമാർ, നഴ്‌സുമാർ, ആശാവർക്കർമാർ, എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ (ഒരു കോടി ആരോഗ്യ പ്രവർത്തകർ).
2) മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പോലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ (രണ്ട് കോടി ആളുകൾ).
Also Read: കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള താൽപര്യം ഇന്ത്യക്കാരിൽ കൂടുതലെന്ന് സർവേ
3) 50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ (26 കോടി ആളുകൾ).
4) മറ്റു രോഗങ്ങൾ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ളവർ (ഒരു കോടി ആളുകൾ).
പണം ഈടാക്കാതെ സൗജന്യമായി വാക്‌സിൻ നൽകാനാണു നിലവിൽ പദ്ധതി. ആദ്യഘട്ടത്തിൽ 30 കോടിയോളം പേർക്കാണു വാക്‌സിൻ നൽകുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. എന്നാൽ ആധാർ കാർഡ് നിർബന്ധമല്ല. ഇത് ഇല്ലാത്തവർക്കും വാക്‌സിൻ ലഭിക്കും. ആധാറിന് പകരം ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
Also Read: രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ്