നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ 30 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
‘30 പേര്‍ക്കാണ് കോവിഡ് ഡെല്‍റ്റ സ്‌ഥിരീകരിച്ചത്. ഇതില്‍ 28 പേര്‍ ഗ്രാമപ്രദേശത്തുനിന്ന് ഉള്ളവരാണ്. കൂടാതെ രണ്ട് പേര്‍ ഗംഗാപൂർ, സാദിഖ് നഗർ പോലുള്ള നഗരങ്ങളില്‍ നിന്നുള്ളവരുമാണ്,’ നാസിക് ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. കിഷോര്‍ ശ്രീനിവാസ് പറഞ്ഞു.
തുടര്‍ പരിശോധനക്കായി സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും വലിയ ജനക്കൂട്ടം വഴിയും സമ്പര്‍ക്കം മൂലവുമാണ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലാണ് ബി 1.617.2 എന്നറിയപ്പെടുന്ന കോവിഡിന്റെ ഡെൽറ്റ വകഭേദം ആദ്യം കണ്ടെത്തിയത്. ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റെ മുഖ്യകാരണം ഡെല്‍റ്റയാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തെ തന്നെ ഡെല്‍റ്റ വകഭേദം ഏറെ സമ്മര്‍ദ്ദത്തിൽ ആക്കിയിരുന്നു.
നിലവിൽ ലോകത്ത് 124 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ലോകത്തെ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌തിട്ടുള്ള കോവിഡ് വകഭേദങ്ങളിൽ ഭൂരിഭാഗവും ഡെൽറ്റയാണ്.
Most Read: മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ