ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
2019 ഓഗസ്‌റ്റ് 5 മുതൽ 2022 ജനുവരി 26 വരെ ജമ്മു കശ്‌മീരിൽ 541 ഭീകരാക്രമണങ്ങളാണ് ഇതുവരെ ഉണ്ടായത്. ഇതിലാണ് 439 ഭീകരരെ സൈന്യം വധിച്ചത്. കൂടാതെ 98 സാധാരണക്കാർ കൊല്ലപ്പെടുകയും, 109 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്‌തിട്ടുണ്ട്.
രാജ്യസഭയിൽ നീരജ് ഡാംഗിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. കൂടാതെ ഈ കാലയളവിൽ പൊതുമുതലിന് കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നും, ഏകദേശം 5.3 കോടി രൂപയുടെ സ്വകാര്യ സ്വത്തിന് നാശനഷ്‌ടം കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം