തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതി. ഇത് അസൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർക്ക് പ്രവേശനം എന്നുള്ളത് വലിയ സൗകര്യങ്ങളുള്ള ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് ഇതര രോഗങ്ങൾക്ക് എതിരായ ചികിൽസ ഉറപ്പാക്കാൻ ജാഗ്രത കാണിക്കണം. ആരോഗ്യ പ്രവർത്തകരുടെ അഭാവം കോവിഡ് പ്രതിരോധത്തിന് തടസമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കൂടുതലായ ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗബാധിതർ വല്ലാതെ വർധിക്കുന്ന ജില്ലകളിൽ പൂർണമായും ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി