ആലപ്പുഴ: മാരാരിക്കുളത്ത് 58-കാരിയെ സഹോദരൻ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ബുധനാഴ്‌ച മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ സഹോദരൻ ബെന്നിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. റോസമ്മയെ തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
റോസമ്മയുടെ രണ്ടാം വിവാഹത്തിന്റെ പേരിൽ ഇവർ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരുമെന്നും എന്നാൽ, കൊലപാതകം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യവുമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്.
ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്‌ക്ക് രണ്ടു മക്കളാണുള്ളത്. സഹോദരൻ ബെന്നിക്കൊപ്പമാണ് റോസമ്മയുടെ താമസം. ഇതിനിടെ, വീണ്ടും ഒരു വിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹവും ശരിയായി. മേയ് ഒന്നിന് വിവാഹം നടത്താനും നിശ്‌ചയിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് ബന്ധുക്കൾ പറയുന്നു.
Most Read| നരേന്ദ്രമോദിയുടെ വിവാദ പ്രസ്‌താവന; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി