ലഖ്‌നൗ: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ഉത്തർപ്രദേശിൽ ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ തുടരുന്നു. യുപിയിലെ ലളിത്പൂരിൽ 65കാരനെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. ലളിത്പൂർ ജില്ലയിലെ റോഡ ഗ്രാമത്തിലുള്ള അമർ എന്നയാൾക്കാണ് മർദ്ദനം ഏറ്റത്. സോനു യാദവ് എന്നയാൾ ഇയാളുടെ മൂത്രം തന്നെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിക്കാൻ ശ്രമിച്ചുവെന്ന് അമർ പറഞ്ഞു. വിസമ്മതിച്ചപ്പോൾ തന്നെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചുവെന്നും അമർ പറഞ്ഞു.
തന്റെ മകനേയും ആക്രമിച്ചതായി അമർ പറയുന്നു. അമറിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും മുഖ്യപ്രതി സോനി യാദവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. സംഭവത്തിൽ പങ്കാളികളായ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Also Read: ക്രൂരതകൾക്ക് അവസാനമില്ല; യുപിയിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം