ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം പാകിസ്‌ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 7 പേര്‍ മരിച്ചു. നാല് സൈനികര്‍ക്കും മൂന്ന് സാധാരണക്കാര്‍ക്കുമാണ് ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത്. മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നുണ്ട്.
മരിച്ച സൈനികരില്‍ രണ്ട് പേര്‍ ബാരാമുള്ളയിലെ നംബ്‌ള സെക്‌ടറിലും, ബിഎസ്എഫ് സബ് ഇൻസ്‌പെക്‌ടർ ഹാജി പീര്‍ സെക്‌ടറിലുമാണ് ആക്രമണത്തെ തുടര്‍ന്ന് വീരചരമം പ്രാപിച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ മോര്‍ട്ടാറുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്‌ഥാന്‍ ആക്രമണം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്‌ഥാനെതിരെ ശക്‌തമായ പ്രത്യാക്രമണം ഇന്ത്യ നടത്തുന്നുണ്ട്. പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതായും, നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും ഉദ്യോഗസ്‌ഥ വൃത്തങ്ങള്‍ വ്യക്‌തമാക്കി.
Read also : ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ