കൊച്ചി: കൊച്ചിയിലെ ഇടപ്പളളിക്ക് സമീപമുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 88 ലക്ഷം രൂപ കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത തുകയാണ് ഇതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. പരിശോധനക്ക് ഉദ്യോഗസ്‌ഥർ എത്തുമ്പോൾ ഈ വീട്ടിൽ പി.ടി തോമസ് എംഎൽഎയും ഉണ്ടായിരുന്നു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയ ഉടനെ എംഎൽഎ ഈ വീട്ടിൽ നിന്നിറങ്ങി. പരിശോധന നടന്ന വീട്ടിൽ നിന്ന് പി.ടി തോമസ് എംഎൽഎയുടെ വീട്ടിലേക്ക് 4 കിലോമീറ്ററിൽ താഴെയാണ് ദൂരമുള്ളത്.
വിഷയത്തില്‍ പി ടി തോമസ് എംഎല്‍എയുടെ ഭാഗം കേൾക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞത്; “തന്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് സ്‌ഥലത്ത് പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരാണെന്ന് പിന്നീടാണ് അറിഞ്ഞത്.“ എന്നാണ്.
രാജീവുമായി ഭൂമി ഇടപാടുള്ള അളുടെയാണ് പണമെന്നാണ് പറയുന്നത്. രാജീവ് വിൽക്കുന്ന ഒരു ഭൂമി വാങ്ങാനെത്തിയ രാധാകൃഷ്‌ണൻ എന്നയാളും ഇയാളുടെ സഹായിയും ഇവിടെ ഉണ്ടായിരുന്നു. ഇവരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാൾ കൊണ്ടുവന്നതാണ് പണമെന്ന് കരുതുന്നു.
ഭൂമിത്തർക്കം പരിഹരിക്കാനാണ് എംഎൽഎ എത്തിയതെന്ന് വീട്ടുടമസ്‌ഥൻ രാജീവ് വിശദീകരിക്കുന്നുണ്ട്. എങ്കിലും ഈ പണമിടപാടിൽ എംഎൽഎക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നത് ആദായനികുതി വകുപ്പ് പരിശോധിക്കുമെന്നാണ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയത്.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും