കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി.
വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ, മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. ഈ വിഷയത്തിൽ രക്ഷിതാവ് സ്‌കൂൾ പ്രിൻസിപ്പാലിന് പരാതി നൽകിയിരുന്നു.
അന്ന് രാത്രി അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ച് ആത്‌മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്ന ശബ്‌ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഈ ശബ്‌ദ സന്ദേശത്തിന് ശേഷമാണ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിയായ അധ്യാപകൻ ഉസ്‌മാനെതിരെ പോക്‌സോ ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട് നൽകി. പ്രതി കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.
കാസർഗോഡ് ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡിവൈഎസ്‌പി, മേൽപറമ്പ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ, ജില്ലാ ബാലസംരക്ഷണ ഓഫിസർ എന്നിവരോട് അടുത്ത മാസം 4നകം റിപ്പോർട് നൽകാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
National News: യുപിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രയാഗ്‌രാജിൽ റിപ്പോർട് ചെയ്‌തത് 97 കേസുകൾ