കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ളാസ് വിദ്യാര്‍ഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ദേളി സഅദിയ ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപകന്‍ ഉസ്‌മാന് (25) എതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.
മേൽപറമ്പ് സ്വദേശിയായ സയ്യിദിന്റെ മകൾ സഫ ഫാത്തിമയെയാണ് എട്ടാം തിയതി വീട്ടിനുള്ളിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുട്ടി അധ്യാപകനുമായി ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തിയത് വീട്ടുകാര്‍ കണ്ടുപിടിക്കുകയും ശകാരിക്കുകയും ചെയ്‌തിരുന്നു.
ഇന്‍സ്‌റ്റഗ്രാം വഴി അധ്യാപകന്‍ ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയക്കുകയും ചെയ്‌തിരുന്നതായി അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്. പോലീസ് ഇതുസംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട് നല്‍കി.
ഓണ്‍ലൈന്‍ ക്ളാസിനായി പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്. ഒളിവില്‍പോയ അധ്യാപകനായി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു.
Malabar News: ഭാരതപ്പുഴയില്‍ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി