ചെന്നൈ: ചികിൽസ കിട്ടാതെ ചെന്നൈയിൽ നാലു കോവിഡ് രോഗികൾ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് നാലു മണിക്കൂറോളമാണ് ഇവർ ചികിൽസ കാത്ത് കിടന്നത്. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിൽസ നൽകാൻ ശ്രമിച്ചെങ്കിലും നാലു പേരും മരണപ്പെട്ടു. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്.
24 പേരാണ് ആംബുലന്‍സില്‍ അത്യാസന്നനിലയില്‍ ചികിൽസ കാത്തു കിടന്നത്. പുറത്ത് കിടക്കുന്ന മറ്റ് രോഗികൾക്ക് ബദൽ ചികിൽസ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിൽസിക്കാൻ കഴിയാത്ത സ്ഥിതിയും ചില ആശുപത്രികളിലുണ്ട്.
Also Read: യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ