ചികിൽസ കാത്ത് നാലു മണിക്കൂർ ആശുപത്രി മുറ്റത്ത്; ചെന്നൈയിൽ നാലു രോഗികൾ മരിച്ചു

By Desk Reporter, Malabar News
Covid-Death
Representational Image
Ajwa Travels

ചെന്നൈ: ചികിൽസ കിട്ടാതെ ചെന്നൈയിൽ നാലു കോവിഡ് രോഗികൾ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് നാലു മണിക്കൂറോളമാണ് ഇവർ ചികിൽസ കാത്ത് കിടന്നത്. ഡോക്‌ടർമാർ ആംബുലൻസിൽ എത്തി ചികിൽസ നൽകാൻ ശ്രമിച്ചെങ്കിലും നാലു പേരും മരണപ്പെട്ടു. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്.

24 പേരാണ് ആംബുലന്‍സില്‍ അത്യാസന്നനിലയില്‍ ചികിൽസ കാത്തു കിടന്നത്. പുറത്ത് കിടക്കുന്ന മറ്റ് രോഗികൾക്ക് ബദൽ ചികിൽസ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിൽസിക്കാൻ കഴിയാത്ത സ്‌ഥിതിയും ചില ആശുപത്രികളിലുണ്ട്.

Also Read:  യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE