സവോ പോളോ: പി എസ് ജി – മാഴ്‌സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്‌മറിന്റെ പരാതിക്ക് പിന്തുണ നല്‍കി ബ്രസീലിയന്‍ ഗവണ്മെന്റ്. ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ധാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. വംശീയതയുടെ പുതിയ ഉദാഹരണമായ ഈ സംഭവത്തില്‍ അപലപിക്കുന്നു എന്നറിയിച്ച ബ്രസീല്‍ നെയ്‌മറിനൊപ്പം രാജ്യം ഉണ്ടെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
പി എസ് ജിയും മാഴ്‌സെയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ മാഴ്‌സെയുടെ പ്രതിരോധ താരം ആല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്‌മറിന്റെ പരാതി. അതേസമയം ആല്‍വാരോ ഗോണ്‍സാലസ് ആരോപണം നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് മത്സരത്തിന് ഇടയില്‍ ഉണ്ടായ കലഹത്തിന്റെ ഭാഗമായി നെയ്‌മര്‍ക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചിരുന്നു.
ഫ്രഞ്ച് ലീഗ് പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. പരാതി സത്യം ആണെന്ന് തെളിഞ്ഞാല്‍ ആല്‍വാരോക്ക് എതിരെയും വ്യാജമാണെങ്കില്‍ നെയ്‌മറിനെതിരെയും കടുത്ത നടപടി ഉണ്ടാകും.
Read Also: യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു