കണ്ണൂര്‍: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോര്‍പറേഷനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് കമ്മീഷന് ലഭിച്ച പരാതി. ഓള്‍ ഇന്ത്യാ ലോ സ്‌റ്റുഡന്റ്സ് യൂണിയന്‍ കര്‍ണാടക സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ സിദ്ധാര്‍ഥ് ബാബു നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.
കണ്ണൂര്‍ കോർപറേഷന്റെ പയ്യാമ്പലം ശ്‌മശാനത്തിൽ അമ്പാടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയാറായില്ലെന്നും കൗണ്‍സിലറുടെ കത്ത് ലഭിച്ചാലേ മരണം രജിസ്‌റ്റര്‍ ചെയ്യൂവെന്ന് ശ്‌മശാനത്തിന്റെ ചുമതലയുള്ളയാള്‍ നിര്‍ബന്ധം പിടിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ വിളിച്ചറിയിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ല. രാവിലെ എത്തിച്ച മൃതദേഹം രണ്ടു മണിക്കൂർ നീണ്ട വാക്കേറ്റത്തിനൊടുവിൽ ഐആര്‍പിസി വളന്റിയര്‍മാരാണ് കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചത്.
Read also: ‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില്‍ കുമ്മനം