കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലേക്ക്. ഇഡിക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും എഫ്ഐആര്‍ റദ്ദാക്കിയത് നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളാണ് ഇഡിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിന് എതിരെ വിചാരണ കോടതിയെ സമീപിക്കാമെന്ന് സിംഗിള്‍ ബെഞ്ച് ക്രൈം ബ്രാഞ്ചിനോട് അന്ന് പറഞ്ഞിരുന്നു. പരാതികളും അന്വേഷണവും തെളിവുകളും അവിടെ നല്‍കാം.
എന്നാൽ, ഇതില്‍ പ്രായോഗിക പ്രശ്നങ്ങളുള്ളതിനാലാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. നിര്‍ണായകമായ തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ട്. കോടതിക്ക് ഇത് വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
Most Read: ഈ വർഷത്തെ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ