കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു കസ്‌റ്റംസിന്റെ നിര്‍ദേശം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഷാഫിയെ കസ്‌റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് മുഹമ്മദ് ഷാഫി കസ്‌റ്റംസിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരായത്. എന്നാൽ ഷാഫിക്ക് ഇന്ന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു നിര്‍ദേശം. ഇതോടെ ഷാഫി മടങ്ങിപ്പോയി.
അതേസമയം കേസിലെ മുഖ്യപ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസില്‍ ആദ്യം പിടിയിലായ പ്രതി മുഹമ്മദ് ഷഫീക്ക് ഇന്നലെ ജാമ്യാപേക്ഷ നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് അപേക്ഷ നകിയത്. കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കി നാളെ ജാമ്യാപേക്ഷ നല്‍കും.
Read also: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു