മലപ്പുറം: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്‌ചകളിലെ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ ദിവസത്തിലെ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും പള്ളികളില്‍ അനുമതി നല്‍കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
നിലവില്‍ എല്ലാ മേഖലകളിലും ഇളവ് നല്‍കിയ പശ്‌ചാത്തലത്തിൽ ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമായും തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും പള്ളികളില്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വിശ്വാസികള്‍ പ്രതിജ്‌ഞാബദ്ധരാണെന്നും ഇദ്ദേഹം പറഞ്ഞു.
Most Read: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ സാധിച്ചില്ല; അമിത് ഷാ