അഹമ്മദാബാദ്: കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുക എന്നത് മനുഷ്യരെക്കൊണ്ട് സാധിക്കില്ലായിരുന്നെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. എങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഗാന്ധിനഗറിലെ കലോല്‍ മണ്ഡലത്തിൽ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് അമിത്ഷായുടെ വെളിപ്പെടുത്തൽ.
“രണ്ടാം തരംഗത്തില്‍ കോവിഡ് അതിവേഗം വ്യാപിക്കുകയായിരുന്നു. അതിനെ നിയന്ത്രിക്കുക എന്നത് മനുഷ്യ സാധ്യമല്ലായിരുന്നു. എന്നാല്‍ ആ സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് മടങ്ങ് ഓക്‌സിജന്‍ എല്ലായിടത്തും എത്തിക്കാന്‍ ശ്രമിച്ചു”- ഷാ പറഞ്ഞു. എല്ലാവരും വാക്‌സിനെടുത്താല്‍ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിനടുത്ത് പേര്‍ക്കാണ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചിരുന്നത്. ദിവസേന നാലായിരത്തിലേറെ മരണവും റിപ്പോര്‍ട് ചെയ്‌തിരുന്നു.
Read also: രാഹുൽ ലോക്‌സഭാ കക്ഷി നേതാവാകില്ല; ശശി തരൂർ പരിഗണനയിൽ