ബെംഗളൂരു: പ്രവർത്തനം വിപുലീകരിക്കുന്ന നടപടികളുടെ ഭാഗമായി 1.25 ശതകോടി ഡോളറിന്റെ (9325 കോടി രൂപ) നിക്ഷേപം നേടി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. നിലവില്‍ സ്വിഗ്ഗിയില്‍ നിക്ഷേപമുള്ള പ്രോസസും, സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടുമാണ് ഇത്രയും വലിയ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇതിന്റെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ ആകെ ആസ്തി ഏകദേശം 5.5 ശതകോടി ഡോളറായി (41,031 കോടി) ഉയർന്നു.
പ്രധാന എതിരാളിയായ സൊമോറ്റോ 1.3 ശതകോടി ഡോളറിന്റെ നിക്ഷേപം ഐപിഒ വഴി സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ വാർത്ത സ്വിഗ്ഗിയും പിറത്തുവിട്ടത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ കടുത്ത മൽസരം കണക്കിലെടുത്താണ് കമ്പനികൾ കൂടുതൽ നിക്ഷേപം തേടുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവെറിക്കൊപ്പം കമ്പനിയുടെ ഗ്രോസറി ഡെലിവറി സ്ഥാപനമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ പ്രവർത്തനവും വിപുലീകരിക്കാനാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗ്ഗിയുടെ തീരുമാനം. പിക്ക് അപ്പ് ആന്റ് ഡ്രോപ്പ് സര്‍വീസ് നല്കുന്ന വിഭാഗമായ സ്വിഗ്ഗി ജെനിയിലും നവീകരണം നടത്തും.
Read Also: നയൻതാരയുടെ ‘നെട്രികൺ’ ഒടിടിയിലൂടെ റിലീസ് ചെയ്യും