ബത്തേരി: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.
മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികളായ അഗസ്‌റ്റിൻ സഹോദരങ്ങളും, ഡ്രൈവർ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു.
ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇപ്പോൾ ജാമ്യം നൽകേണ്ടെന്ന തീരുമാനത്തിൽ ബത്തേരി കോടതി എത്തുകയായിരുന്നു. ജൂലൈ 28നാണ് പ്രതികൾ അറസ്‌റ്റിലായത്. കഴിഞ്ഞ 41 ദിവസമായി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.
Read Also: സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു