മുട്ടിൽ മരംമുറി; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കലാവധി നീട്ടി

By Staff Reporter, Malabar News
Adimali-wood-cut-case
Representational Image
Ajwa Travels

ബത്തേരി: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.

മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികളായ അഗസ്‌റ്റിൻ സഹോദരങ്ങളും, ഡ്രൈവർ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു.

ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇപ്പോൾ ജാമ്യം നൽകേണ്ടെന്ന തീരുമാനത്തിൽ ബത്തേരി കോടതി എത്തുകയായിരുന്നു. ജൂലൈ 28നാണ് പ്രതികൾ അറസ്‌റ്റിലായത്. കഴിഞ്ഞ 41 ദിവസമായി മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.

Read Also: സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE