ന്യൂ ഡെൽഹി: ബാബറി മസ്ജിദ് കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പ്രത്യേക സി.ബി.ഐ കോടതി. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോകളോ തെളിവായി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് കലാപത്തില്‍ ജീവന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
Read also: ബാബരി മസ്ജിദ് കേസ്; ആസൂത്രിതമല്ല, മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍