ന്യൂ ഡെല്‍ഹി: രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് രോഗബാധയെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ രണ്ടാമത്തെ സിറോ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും കൊറോണ വൈറസ് സാന്നിധ്യം കൂടുതലാണെന്നും സര്‍വ്വേ കണ്ടെത്തി. ഗ്രാമീണ മേഖലയെക്കാള്‍, വൈറസ് സാന്നിധ്യം ഇത്തരം പ്രദേശങ്ങളില്‍ കൂടുതലാണെന്ന് ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ബല്‍റാം ഭാര്‍ഗിവ അറിയിച്ചു.
ചേരികളില്‍ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളില്‍ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 7.1 ശതമാനം ആളുകള്‍ക്ക് കോവിഡ് രോഗം ബാധിച്ചുവെന്നും സിറോ സര്‍വേ സൂചിപ്പിക്കുന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളും വിവിധ ഉത്സവങ്ങളും അടുത്തുവരുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചിന്റെ രണ്ടാം സിറോ സര്‍വേയില്‍ 29,082 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടന്ന സര്‍വേയില്‍ പങ്കെടുത്ത 6.6 ശതമാനം ആളുകളുടെയും കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും സൂചനകളുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 7.1 ശതമാനം പേര്‍ക്കും കോവിഡ് രോഗം ബാധിച്ചതായും സര്‍വേ വ്യക്തമാക്കി.