രണ്ടാം സിറോ സര്‍വേ പുറത്ത്: 10 വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് കോവിഡ്

By Trainee Reporter, Malabar News
Malabar News_ sero survey out
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് രോഗബാധയെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ രണ്ടാമത്തെ സിറോ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും കൊറോണ വൈറസ് സാന്നിധ്യം കൂടുതലാണെന്നും സര്‍വ്വേ കണ്ടെത്തി. ഗ്രാമീണ മേഖലയെക്കാള്‍, വൈറസ് സാന്നിധ്യം ഇത്തരം പ്രദേശങ്ങളില്‍ കൂടുതലാണെന്ന് ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ബല്‍റാം ഭാര്‍ഗിവ അറിയിച്ചു.

ചേരികളില്‍ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളില്‍ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 7.1 ശതമാനം ആളുകള്‍ക്ക് കോവിഡ് രോഗം ബാധിച്ചുവെന്നും സിറോ സര്‍വേ സൂചിപ്പിക്കുന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഐസിഎംആര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളും വിവിധ ഉത്സവങ്ങളും അടുത്തുവരുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചിന്റെ രണ്ടാം സിറോ സര്‍വേയില്‍ 29,082 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടന്ന സര്‍വേയില്‍ പങ്കെടുത്ത 6.6 ശതമാനം ആളുകളുടെയും കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും സൂചനകളുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 7.1 ശതമാനം പേര്‍ക്കും കോവിഡ് രോഗം ബാധിച്ചതായും സര്‍വേ വ്യക്തമാക്കി.

Read also: മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട് ഐ സി എം ആര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE