ന്യൂഡെൽഹി: സിഖുകാർക്കെതിരായ ഖാലിസ്ഥാൻ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി. ഡിസംബർ ആറിന് ഇവരോട് ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ് സൂചന. ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഇവരോട് വിശദീകരണം തേടുക.
സിഖുകാർക്കെതിരായ പരാമർശത്തെ തുടർന്ന് മുംബൈയിലെ വ്യവസായി നൽകിയ പരാതിയിൽ കങ്കണക്കെതിരെ കേസെടുത്തിരുന്നു.തുടർന്ന് സിഖ് ഗുരുദ്വാരയുടെ മാനേജ്മെന്റ് കമ്മിറ്റിയും ശിരോമണി അകാലിദളും നടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.
കങ്കണ മനപ്പൂർവം കർഷകസമരത്തെ ഖാലിസ്ഥാനി മുന്നേറ്റമായി ചിത്രീകരിക്കുന്നു എന്നും കർഷകസമരം നടത്തുന്നവരെ ഖാലിസ്ഥാനി തീവ്രവാദികളെന്ന് കങ്കണ വിളിച്ചതായും ഇവരുടെ പരാതിയിൽ പറയുന്നു. ‘ഖാലിസ്ഥാനി തീവ്രവാദികൾ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു’ എന്നായിരുന്നു കർഷക നിയമങ്ങൾ പിൻവലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ കങ്കണ പ്രതികരിച്ചത്.
Read also: ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി