കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഇബ്രാഹിമിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് ജാമ്യ ഉത്തരവ് ലഭിക്കുമെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ വൈകീട്ടോടെ ജയില്‍ മോചിതനാവുമെന്നും ഇബ്രാഹിമിന് വേണ്ടി ഹാജരായ അഡ്വ. പിഎ ഷൈന പറഞ്ഞു. എറണാകുളം ജില്ല വിട്ടുപോകരുത്, വിചാരണക്ക് തടസമുണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനൊപ്പം ഉണ്ടായിരുന്ന അനൂപ് മാത്യുവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഇബ്രാഹിം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട് ഇബ്രാഹിമിനെ മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തു.
ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇബ്രാഹിമിനുമേല് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ആറുവര്‍ഷത്തിന് മേലെ വിാചരണ തടവുകാരനായി കഴിയാനുള്ള കാരണം യുഎപിഎ ചുമത്തിയതിനാൽ ആണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ഇബ്രാഹിമിന് ആവശ്യമായ ചികിൽസയും പരിചരണവും ലഭ്യമായിരുന്നില്ലെന്നും ഈ മനുഷ്യാവകാശ നിഷേധം ഇടതുപക്ഷ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു.
Read also: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം