ന്യൂഡെൽഹി: അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്‌ടര്‍ നിര്‍മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സെമികണ്ടക്‌ടര്‍ ചിപ്പിനും, ഡിസ്‌പ്ളേ ബോര്‍ഡ് ഉല്‍പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎൽഐ) പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി മന്ത്രി അനുരാഗ് താക്കൂറാണ് പാർലമെന്റിൽ അറിയിച്ചത്.
ഇന്ത്യന്‍ വാഹന വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പ്രതിസന്ധികള്‍ക്ക് ഇടയിലൂടെയാണ് മുന്നോട്ട് പോയിരുന്നത്. തുടക്കത്തില്‍ വന്ന മാന്ദ്യവും, പിന്നീട് കോവിഡും അതിന് അനുബന്ധമായി വന്ന ലോക്ക്ഡൗണും ഉൾപ്പെടെ മേഖലയുടെ നടുവൊടിച്ചുവെന്ന് പറയുന്നതാകും ശരി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്.
വാഹന വിപണിയെ ഉയര്‍ത്തി കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് നിര്‍മാണ മേഖല വിപുലീകരിക്കാൻ 2020 നവംബറില്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതിയിലേക്ക് ഇത് ചേര്‍ക്കും. ഓട്ടോമൊബൈല്‍ നിര്‍മാണം, വാഹന ഘടക നിര്‍മാണം, ഇലക്‌ട്രിക് വെഹിക്കിള്‍ ഇക്കോസിസ്‌റ്റം ഡെവലപ്പര്‍മാര്‍ എന്നിവരെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരും.
Read Also: ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്