ഡെൽഹി: തലസ്‌ഥാനത്ത് 24 പേർക്ക് കൂടി കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ ഡെൽഹിയിലും മുംബൈയിലും ആണ്.
ഒമൈക്രോണിന് ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രാദേശിക അടിസ്‌ഥാനത്തിൽ കർശന നിരീക്ഷണവും, പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
10 ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി നിരക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. കോവിഡ് പ്രതിരോധത്തിനായി അടിസ്‌ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്‌ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരിക്കാനും കുട്ടികൾക്കായി പ്രത്യേക വാര്‍ഡുകൾ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുക.
രാജ്യത്താകെ 137 കോടി പേർക്ക് കോവിഡ് വാക്‌സിൻ എത്തിക്കാനായി എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് തദ്ദേശിയ വാക്‌സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടൻ അനുമതി നൽകും. പ്രതിമാസം 45 കോടി വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്.
Malabar News: കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ