ചെന്നൈ: പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിൽപന നടത്തിയ വ്യക്തി അറസ്റ്റില്‍. മൈലാപോര്‍, റോയല്‍പേട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. റോയപേട്ടില്‍ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഇയാളെ പോലീസ് സമീപിക്കുകയായിരുന്നു. ഏഴ് കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേനി, മയിലാതുറൈ എന്നിവിടങ്ങളില്‍ നിന്നാണ് രണ്ട് പേര് പിടിയിലായത്.
ലഹരി വസ്തുകള്‍ കണ്ടെത്താനായി വ്യാപക പരിശോധനയാണ് തമിഴ്നാട് പോലീസ് നടത്തുന്നത്. നിലവിൽ നടത്തിയ പരിശോധനകളില്‍ 1400 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
Read also: രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരന് ഇന്ന് പുറത്തിറങ്ങും