ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ ചന്ദ്രശേഖർ ആസാദ് സ്ഥാനാർഥിയാകും. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ചന്ദ്രശേഖർ വ്യാഴാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
34കാരനായ ദളിത് നേതാവിന്റെ സ്ഥാനാർഥിത്വത്തോടെ ഗൊരഖ്പൂരിൽ പോരാട്ടം കനക്കും. ഗൊരഖ്പൂരിൽ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മൽസരിച്ചേക്കുമെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.
പ്രതിപക്ഷ കക്ഷികളായ എസ്പിയും കോൺഗ്രസും ബിഎസ്പിയും യോഗിക്കെതിരെ സ്ഥാനാർഥികളെ നിർത്തുമോ അതോ ചന്ദ്രശേഖർ ആസാദിനെ പിന്തുണക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് ആസാദിനെ പിന്തുണക്കുമെന്നാണ് സൂചന.
Also Read: കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു