ന്യൂഡെൽഹി: സിൽവർലൈൻ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയിൽവേ വൃത്തങ്ങളുടെ വിശദീകരണം. പദ്ധതി സംബന്ധിച്ച് കേരള സർക്കാരുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വ്യക്‌തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങൾ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട അലെയ്ൻമെന്റ്, സാമ്പത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതിക്കായി റെയിൽവേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തിൽ ധാരണയായിട്ടുണ്ട്.
എന്നാൽ, പദ്ധതിയിൽ ഓഹരി പങ്കാളിത്തം വഹിക്കുന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയിൽവേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്‌ഥൻ പറഞ്ഞു.
പദ്ധതിക്ക് അനുമതി നൽകുന്നതിൽ ഭരണതലത്തിലുള്ള തീരുമാനങ്ങൾക്ക് ഇനിയും കടമ്പകളുണ്ടെന്നും റെയിൽവേ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
Most Read: വിവാദ ലോകായുക്‌ത ഭേദഗതി; ഗവർണറുടെ നിലപാട് ഇന്ന് അറിയാം