ബെംഗളൂരു: ഹിജാബ് വിവാദത്തിൽ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉച്ചക്ക് 2.30നാണ് വാദം ആരംഭിക്കുക. ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരുടെ വാദം.
ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണക്ക് വിട്ടിരിക്കുന്നത്. “ചീഫ് ജസ്റ്റിസിന്റെ അന്വേഷണത്തിന് വിധേയമാക്കേണ്ട കേസാണിത്. കേസ് പരിഗണിക്കാന്‍ വിപുലമായ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിന്റെ ബെഞ്ചിന് അധികാരമുണ്ട്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കേസാണിത്. പരാതികളും മറ്റ് രേഖകളും ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കും”- ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞു.
കര്‍ണാടകയിലെ വിദ്യാർഥിനികളാണ് വിഷയത്തിൽ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
Read also: ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കും; മായാവതി