റിയാദ്: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമായിരിക്കും ഇത്. സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്‌ധനുമായ അൽ മോതാസ് കുത്ബിയാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്.
ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘റെഡ് ഹാർട്ട്’, ‘റോസ്’ ചിഹ്‌നങ്ങളും മറ്റ് സമാന അർഥങ്ങൾ ഉള്ള ചിഹ്‌നങ്ങളും മറ്റും ആർക്കാണോ അയക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ അസ്വസ്‌ഥരാക്കുകയും ചെയ്‌താൽ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
എന്നാൽ മോശമായ പ്രയോഗത്തിൽ അല്ലാതെ സാധാരണ രണ്ട് വ്യക്‌തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്‌നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ല. ഒരു വ്യക്‌തിയിൽ നിന്ന് മറ്റൊരാളിലേക്ക് ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പ്രയോഗിച്ചാലും അവ പീഡനം എന്ന കുറ്റകൃത്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ബിജെപി നേതാക്കൾക്ക് പ്രധാനം സ്വന്തം വികസനം മാത്രം; ആഞ്ഞടിച്ച് പ്രിയങ്ക






































