ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡെല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ്, എകെ ആന്റണി തുടങ്ങി അഞ്ചോളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്.
ആകെ 57 പേര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. ഇവർ അഞ്ച് പേരെ കൂടാതെ ബാക്കിയുള്ള എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കില്‍ നിർണായകമായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍.
ചില ആരോഗ്യ കാരണങ്ങളാലാണ് മന്മോഹന് സിംഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് സോണിയ ഗാന്ധിയുടെ വസതിയിൽ ഇന്ന് ചേർന്ന യോഗത്തിലും മൻമോഹൻ സിംഗ് പങ്കെടുത്തിരുന്നില്ല.
Read Also: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ