കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനുള്ള ചർച്ച തുടരുകയാണ്. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണനാണ് മുൻതൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്. അത് കൂടി കഴിഞ്ഞു പ്രഖ്യാപനം വരാനാണ് സാധ്യത. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം.
തിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ അംഗബലം നൂറ് തികക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ‘ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യവാചകം. നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാർഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ, ട്വിന്റി 20-എഎപി സംയുക്ത സ്ഥാനാർഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്നാണ് സിപിഐഎം പ്രതീക്ഷ.
അതേസമയം, യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പ്രചാരണം സജീവമായിരിക്കുകയാണ്. ബിജെപി സ്ഥാനാർഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബിജെപിയും സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്.
Most Read: ഞായറാഴ്ച വരെ മഴ തുടരും; സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യത







































